"പതിനെട്ടു വര്‍ഷത്തെ സാഹിത്യ സേവനം, മുപ്പതോളം കൃതികള്‍, വയലാര്‍ അവാര്‍ഡും, മുട്ടത്തു വര്‍ക്കി അവാര്‍ഡും ഉള്‍പടെ നാല് സംസ്ഥാന ബഹുമതികള്‍... ഇതാ ഈ അവസരത്തില്‍ പരിണാമ യാത്രകള്‍ എന്ന കൃതിയുടെ മുന്‍പില്‍, ഇതിലെ കഥാപാത്രങ്ങളായ.. അല്ല.. ഹരിയും കല്യാണിയും വെറും കഥാപാത്രങ്ങളായിരുന്നില.. അവര്‍ നമ്മോടു സംവദിക്കുകയായുരുന്നില്ലേ?... അവരുടെ മുനിപില്‍, ശ്രീ പരമാനന്ദ ഗുപ്തന് മുന്‍പില്‍...." ചെയര്‍മാന്‍റെ പ്രസംഗം നീണ്ടു, ഭാവഭേതങ്ങള്‍ ഒന്നുമേ ഇല്ലാതെ, തികഞ്ഞ ശാന്തതയോടെ ഗുപ്തന്‍ സര്‍വവ്വും കേട്ടിരുന്നു. പത്ര സമ്മേളനത്തില്‍ കാച്ചി കുറുക്കിയ ഉത്തരങ്ങള്‍ നല്‍കി. പുകഴ്തലുകളുടെയും ആശംസകളുടെയും മുന്‍പില്‍ അയാള്‍ അധ്യത്മികതയുടെ തണലോടെ ഒരു സാക്ഷിയായി. ഒരു ലഘു പ്രസംഗം നടത്തിയതിനു ശേഷം, സ്പടിക നിര്‍മിതമായ ട്രോഫിയും, ഇരുപത്തി അയ്യായിരം രൂപയും വാങ്ങി, എട്ടു വയസുകാരി ഗൗരിയുമായി ഗുപ്തന്‍ വീട്ടിലേക്കു തിരിച്ചു.
രാത്രി ഒരു മണിയായപ്പോള്‍ ആ സ്പടികത്തിന്‍റെ വസ്തു ഗൗരിയുടെ കയ്യില്‍ നിന്ന് വഴുതി. ശബ്ദം കേട്ടാണ് ഗുപ്തന്‍ ഉണര്‍ന്നത്. ചിന്നി ചിതറിയ ചില്ലുകള്‍ക്ക് ഇടയില്‍ നിന്ന് അയാള്‍ പട്ടിയെ പോലെ അവളുടെമേല്‍ കുരച്ചു. അവള്‍ കൌതുകത്തോടെ ആ മൃഗത്തെ നോക്കി കണ്ടു.
കുറേ നേരം കഴിഞ്ഞപ്പോള്‍ ശബ്ദങ്ങള്‍ അടങ്ങി. അവള്‍ പുഞ്ചിരിച്ചു. പുതപ്പിനടിയില്‍ നിന്ന് അവള്‍ ആ പുസ്തകം അയാള്‍ക്ക് നല്‍കി. പരിണാമത്തിന്‍റെ യാത്രകള്‍!
എന്നിട്ട് അവള്‍ പറഞ്ഞു "ഇപ്പോഴാണ് ഈ പുസ്തകം ഞാന്‍ വായിച്ചു പൂര്‍ത്തിയായത്."
അയാള്‍ എന്തോ പറയുവാന്‍ ഭാവിച്ചു, പക്ഷെ അനുവധനീയമാലത്ത വണ്ണം അയാളുടെ വാക്കുകള്‍ മുറിഞ്ഞു. അച്ഛനോടായി അവള്‍ പറഞ്ഞു "അച്ഛന്‍റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു കഴിഞ്ഞിരിക്കുന്നു... എല്ലാം ഒന്നിനൊന്നു മോശം... അച്ഛന്‍ അവകാശപ്പെടുന്ന പരിണാമം ഒന്നിലും സംഭവിച്ചിട്ടില്ല...നിരന്തരമായ കാമത്തിന്‍റെ ഊര്‍ജം, അതോടു കേട്ട്പിണഞ്ഞു കിടക്കുന്ന പശ്ചാത്താപത്തിന്‍റെ ഇരുട്ട്, മരണത്തോടുള്ള ഭയം, പ്രതീക്ഷയുടെ പ്രഭാവം, തേച്ചു മിനുക്കിയ അനുഭവങ്ങള്‍... ഭാവന രൂപിതങ്ങളായ അസത്യങ്ങളായ ഈ അളവുകളുടെ വ്യതിയാനങ്ങളല്ലേ അച്ഛന്‍റെ സാഹിത്യം..."
തണലുകള്‍ ഒന്നും തഴുകാതെ അയാള്‍ വിയര്‍ത്തു വിവശനായി.
"അച്ഛന് കാഴ്ചപാടുകള്‍ ഉണ്ട്, കാഴ്ചയില്ല!"
അയാള്‍ ആ അന്ധതയുടെ വ്യാപ്തിയില്‍ അമ്പരന്നു.
"എന്‍റെ വാക്കുകള്‍ അച്ഛനെ അദ്ഭുതപ്പെടുതുന്നുവോ?... ഇത് നിങ്ങളുടെ ഭാഷയാണ്, നിങ്ങളുടെ വാക്കുകള്‍... എന്‍റെ ഭാഷ അച്ഛന് മനസ്സിലാവില്ല..!"
നിശബ്ദതയില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തെളിഞ്ഞു...
വാക്കുകളുടെ കറകള്‍ ഇല്ലാത്ത, വിചാരങ്ങളില്ലാത്ത ആ ചൂണ്ടു പലകയില്‍ അയാള്‍ കുറെയധികം നേരം നോക്കി നിന്നു, പിന്നീട് പലകയില്‍ നിന്നു നോട്ടം മാറ്റി അത് കാണിച്ച വഴികള്‍ നോക്കി അറിഞ്ഞു. നേരം ഒരുപാടു കഴിഞ്ഞപ്പോള്‍ അവളെ ഉറക്കം ക്ഷണിച്ചു.
"അച്ഛന്‍ ശാന്തമായി പോയി കിടന്നോളു.."
"ഇനി എഴുതാതിരിക്കുക!" ഗൗരി അച്ഛനെ അനുഗ്രഹിച്ചു.
good one.. :-) after a long gap eh...?
ReplyDeletevalare nannaayittundedo
ReplyDelete